Ind disable

Pages

Monday 16 September 2013

             

ലേഖകന്‍!!

വാക്കുകളായി
പിറവിയെടുക്കാന്‍ കൊതിക്കുന്ന
അക്ഷരങ്ങളുണ്ട് എന്‍ തൂലികയില്‍

പ്രാണന് വേണ്ടി തുടിക്കുന്ന
അവയുടെ ഇരമ്പലും
പിറവി നല്കുന്നവനോടുള്ള
യാചനയും എനിക്കുകേള്‍ക്കാം;

തന്‍റെ പിറവിയില്‍
ശൈശവമോ ബാല്യമോ
കൌമാരാമോ യൌവനമോ
വാര്ദ്ധക്ക്യമോ
മാറി മാറി വന്നിടാം
എല്ലാം ഉടലിന്‍റെ മായകള്‍;

എങ്കിലും,
നാരി എന്ന് മുദ്രകുത്തി
സ്നേഹത്തിന്റെയും
ബന്ധങ്ങളുടെയും അര്‍ത്ഥം
വികാരമെന്ന് കൂട്ടിച്ചേര്‍ത്ത
രക്തം കണ്ട് മരവിച്ചവന്റെ
മുന്നില്‍ വലിച്ചെറിയരുതെയെന്നെ;

ഈ യാചനക്ക് മുന്പില്‍
തൂലികയും ശിരസ്സറ്റ യോധവായി...!!

ശ്യാംഷാനവാസ്‌,പുനലൂര്‍