Ind disable

Pages

Wednesday, 5 December 2012

ഞാന്‍ പ്രണയിച്ചു......

നിന്നെ ഞാനറിഞ്ഞു
നീ അറിയാതെ......
നിന്നെ ഞാന്‍ കണ്ടു
നീ കാണാതെ....
നിന്‍ സ്വരം ഞാന്‍ കേട്ടു
നീ ഒന്നും മൊഴിയാതെ.....
നിന്നെ ഞാന്‍ പ്രണയിച്ചു
നിന്നോട് പറയാതെ....!!!

കാണുമോ നിന്നെ

അറിയില്ലാ....
നിന്‍ സ്വരം കേള്‍ക്കുമോ
അറിയില്ലാ...
അറിയാന്‍ ശ്രമിച്ചില്ല
ഞാനോന്നിനെയും...!!!


അറിയാതെ പ്രണയിച്ചു
പ്രണയിക്കാതിരിക്കാനും തോന്നിയില്ലാ..
പറയുവാന്‍ കരുതി
പറയുവാന്‍ ആകാതെ
പ്രണയം തൊണ്ടയില്‍ കുടുങ്ങി...



പകരുവാന്‍ കൊതിച്ചു എന്‍
പ്രണയ സ്വപ്നങ്ങളെ
പകര്‍ന്നെടുക്കുവാന്‍ കൈകള്‍ നീട്ടാതെ
മൌനം സാക്ഷിയാക്കി നീ നടന്നു...!!!

അന്തരങ്ങളിലെ ആ ഓര്‍മകളില്‍
കണ്ണുനീര്‍ പൊഴിഞ്ഞിടുന്നു....
നിഹാരമണിഞ്ഞു നീ
എന്‍ നിദ്രയിലെത്തിടുമ്പോള്‍
നിദ്രയും എന്നോട്
യാത്ര ചൊല്ലിടുന്നു....!!!

ഒന്നു ഞാന്‍ ചോദിച്ചിടട്ടെ..?
എന്‍ നിദ്രയില്‍ നീ വന്ന്,
എന്‍ ഓര്‍മകളില്‍ നീ വന്ന്,
രാഗവും,വര്‍ണ്ണവും പകര്‍ന്ന്
നീ മടങ്ങിടുമ്പോള്‍
ഒരിക്കല്‍ പോലും അറിഞ്ഞില്ലാ
എനിക്ക് നിന്നോടുള്ള പ്രണയം..!!!!
അതോ അറിഞ്ഞിട്ടും അറിയാതെ......???
ശ്യാം ഷാനവാസ്‌,പുനലൂര്‍

‎***തെരുവില്നിന്ന്***

അപ്പു...അപ്പു....അപ്പു........!!!!!
അപ്പു ഉറകത്തില്‍ നിന്നും ഉണര്ന്ന് ചാടി എഴുനെറ്റു....
ആ ശങ്കരേട്ടന്‍..,....എന്താ ശങ്കരേട്ടാ...!!
ഒരഴ്ചയായല്ലോ ശങ്കരേട്ടനെകണ്ടിട്ട്.കടയും തുറക്കാറില്ല.എവിടെ ആയിരുന്നു..എന്തെ ഈ രാത്രിയില്‍....ഇന്ന് എന്തെ കള്ള് കുടിച്ചില്ലേ..
ഭാഗ്യം ഇല്ലാ..എന്ത്പറ്റി.....
എല്ലാം കേട്ട് തലകുനിച്ച്‌ ഉം ഉം എന്ന് മൂളികേട്ടു കൊണ്ട് പറഞ്ഞു
നീ എന്നെ വീട് വരെ ഒന്ന് കൊണ്ടാക്കിയെ...!
അടുത്തിരുന്ന ചൂട്ടും കത്തിച്ച് അപ്പു ശങ്കരേട്ടന്റെള മുന്നില്‍ നടന്നു..!!!

“”തെരുവിന്റെ മകനായി വളര്ന്ന അപ്പുവിനെ ആ തെരുവില്‍ കടനടത്തുന്ന
ശങ്കരേട്ടന് വര്ഷങ്ങളായി അറിയാം...അവന് അമ്മയില്ലാ..ഉണ്ടായിരിക്കാം പക്ഷെ അവന്‍ കണ്ടിട്ടില്ലാ.പ്രസവിച്ചപാടെ ഉപേക്ഷിച്ചതാണ് അവനെ...,
അവന്റെ അമ്മയെയും അച്ഛനെയും ആരും തിരക്കാറില്ല.അവനും...!!
തെരുവിന്റെ് മകനായാണ് അവന്‍ വളര്‍ന്നത് .നാല് വയസ്സുള്ളപ്പോള്‍ ഈ തെരുവില്‍ വന്നതാണ്.ഇപ്പോഴും തെരുവില്‍ തന്നെ...!!

ചെറിയ ജോലികള്‍ ചെയ്തുകൊടുക്കാന്‍ ശങ്കരേട്ടന്റെ കടയില്‍ എത്താറുണ്ട്.ആ വരവിലൂടെ അവനെ കൂടുതല്‍ മനസ്സിലാക്കാന്‍ ശങ്കരേട്ടന് കഴിഞ്ഞു.തെരുവില്‍ വളര്‍ന്ന യാതൊരുവിധ ചീത്തസ്വഭാവവും അവനില്‍ ഇല്ല. 
ശങ്കരേട്ടന്റെ ഏത് ആവശ്യത്തിനും അവന്‍ ഉണ്ടാകും..അതിലും കൂടുതല്‍  രാത്രിയില്‍ കള്ളുകുടിച്ച് ബോധമില്ലാതെ തെരുവില്‍ നില്ക്കുന്ന ശങ്കരേട്ടനെ പാടത്തിന് അക്കരയുള്ള വീട്ടില്‍ ഒരുപോറല്പോലും ഏല്ക്കാതെ എത്തിക്കുന്നതും അപ്പുവാണ്..ആ യാത്രയില്‍ ശങ്കരേട്ടന്‍ തന്റെ കുടുംബത്തെയും,പെണ്മക്കളെയും,കടങ്ങളെയും കുറിച്ചുള്ള
വേദനകള്‍ സ്വയം ശപിച്ചുകൊണ്ട് അപ്പുവിനോട് പറയും..ഒരു ആശ്വാസത്തിന്..!! അത്കേട്ട് എല്ലാം ശരിയാകും എന്ന് പറഞ്ഞ് അപ്പു ആശ്വസിപ്പിക്കും..!!!!
കുടുംബവും.ബാധ്യതകളും ഇല്ലാത്ത അവന് അത് കേള്ക്കുമ്പോള്‍ ആരോക്കയോ ഉണ്ട് എന്ന്തോന്നും...ഒടുവില്‍ ശങ്കരേട്ടന്‍ പറയും...”എനിക്ക്
ഒരു മകനുണ്ടായിരുന്നു എങ്കില്‍”...അത് കേള്ക്കുമ്പോള്‍ അപ്പു മനസ്സില്‍ ചിന്തിക്കും “എനിക്കൊരു അച്ഛനും അമ്മയും ഉണ്ടായിരുന്നു എങ്കില്‍”...!!!!

എല്ലാം കേട്ട്തീരുമ്പോഴേക്കും വീടിന് മുന്നിലെത്തും.അവിടെ നിന്ന് അമ്മേ അമ്മേ എന്ന് വിളിച്ച് ശങ്കരേട്ടനെ ഉമ്മറത്ത്‌ ഇരുത്തി അപ്പു പാടത്തിലുടെ തെരുവിലേക്ക് ഓടും..അത് നോക്കി ശങ്കരേട്ടന്റെ കണ്ണ്നിറയുന്നത് അപ്പു കാണാറില്ലായിരുന്നു.പക്ഷെ ശങ്കരേട്ടന്‍ പറഞ്ഞത് ഓര്‍ത്ത് കണ്ണ് നിറയുന്നത് അറിയാതിരിക്കാനാണ് അപ്പുവിന്റെത ഓട്ടം..!!!!പിറ്റേന്ന് രാവിലെ ഇതിനെ കുറിച്ച് പരസ്പരം ചോദിക്കുവാനോ,ആരോടെങ്കിലും പറയുവാനോ രണ്ടാളും ശ്രമിക്കാറില്ല.....”!!

ഇപ്പോള്‍ ഇതാ പാടത്ത് എത്തുന്നതുവരെ ഒരുപാട് കാര്യങ്ങള്‍ ചോദിച്ച അപ്പുവിന് മൌനം ആയിരുന്നു ഉത്തരം.പിന്നീടും എന്തൊക്കയോ പറഞ്ഞു അപ്പു..എല്ലാം കേള്‍ക്കുന്നത് അല്ലാതെ ഒന്നും മിണ്ടിയില്ലാ....!!!
വീടിന് മുന്നില്‍ എത്തിയപ്പോള്‍ പതിവ്പോലെ അപ്പു അമ്മേ അമ്മേ എന്ന് വിളിച്ചു..തിരിഞ്ഞു നടക്കാന്‍ തുടങ്ങിയ അപ്പുവിനെ 
ശങ്കരേട്ടന്‍ കയ്യില്പി്ടിച്ചു..നീ നില്ക്കു അപ്പു.....

അമ്മവന്ന് വാതില്‍ തുറന്നു..എന്താ അപ്പു....
ഞാന്‍.......,....ഞാന്‍,...ശങ്കരേട്ടനെ കൊണ്ടാക്കാന്‍ വന്നതാ എന്ന് പറഞ്ഞ്
തിരിഞ്ഞുനോക്കിയ അപ്പു ശങ്കരേട്ടനെ കണ്ടില്ലാ...
അമ്മ:എന്താ അപ്പു...
അത് അമ്മേ ശങ്കരേട്ടന്‍........,.....
നീ അകത്തേക്ക് വന്നെ അപ്പു...

അകത്തുകയറിയ അപ്പുവിന് മുറിയുടെ മൂലയിലെ കട്ടിലില്‍ തളര്‍ന്നു കിടക്കുന്ന ശങ്കരേട്ടനെ കാണിച്ചുകൊടുത്ത് അമ്മ പറഞ്ഞു എന്നും കുടിച്ചതിന്റെ ഫലമാ ഈ കിടപ്പ്...ആ കാഴ്ചകണ്ട്‌ അപ്പു ഞെട്ടി വീണ്ടും പുറത്തേക്ക് നോക്കി..എന്താണ് സംഭവിച്ചത് എന്നറിയാതെ സ്തംഭിച്ചു നിന്ന അപ്പുവിനെ തളര്ന്ന കൈ പാടുപെട്ട് ഉയര്ത്തി മനസ്സില്‍ കാണാന്‍ ആഗ്രഹിച്ചിരുന്നത് പോലെ ശങ്കരേട്ടന്‍ അടുത്തേക്ക് വിളിച്ചു..കണ്ണീര്‍ ഒലിപിച്ചു അടുത്തേക്ക്ചെന്ന അപ്പുവിനെ അടുത്തിരുത്തി എന്തോ പറയാന്ശ്രിമിക്കുന്നത് പോലെ കൈ ചേര്ത്ത്പിടിച്ച് നിസ്സഹായതയുടെ മുഖവുമായി, കണ്ണുനീരാല്‍ നിറഞ്ഞ കണ്ണുകള്കൊണ്ട് അടുത്ത് കരഞ്ഞുകൊണ്ട്‌ നിന്ന മൂന്ന് പെണ്മക്കളെയും,അമ്മയെയും കാണിച്ചുകൊണ്ട് എല്ലാ കുടുംബഭാരങ്ങളും സ്വന്തം മകനെ ഏല്പി്ക്കുന്ന
പോലെ അപ്പുവിനെ ഏല്പിച്ച് ശങ്കരേട്ടന്‍ കണ്ണടച്ചു....
ഇനി ഒരിക്കലും തുറക്കാതിരിക്കാന്‍......!!!...
...............,........!!!!!!
*****ശ്യാം ഷാനവാസ്‌,പുനലൂര്‍**********,*******

Sunday, 2 December 2012

തിരിഞ്ഞു നടക്കാന്‍ .....


ഒരു യാത്രക്കായിപുറപെട്ടതാണ്...
പുതിയ വഴികള്‍ കുറെ തിരഞ്ഞു നടന്നു...
വഴികള്‍ തിരഞ്ഞു യാത്ര പാതിവഴിയില്‍,
ഉപേക്ഷികേണ്ടിയും വന്നു....എന്നിട്ടും
തിരിഞ്ഞു നടക്കാന്‍ മനസ്സ് അനുവദിക്കുന്നില്ലാ...!!!!
*****ശ്യാം ഷാനവാസ്******