Ind disable

Pages

Saturday, 24 November 2012

മക്കള്‍ അമ്മക്ക് ഒരു കൈതാങ്ങിനായി.......


നാളെയാണ് ചിന്നുമോളുടെ ജന്മദിനം....
അതിന്‍റെ ആഘോഷങ്ങള്‍ കഴിഞ്ഞ് പിറന്നാള്‍ സദ്യയും കഴിച്ച് എന്നെയും നിങ്ങളെയും തനിച്ചാക്കി മക്കളും കൊച്ചുമക്കളും തിരിച്ച് വീണ്ടും വിദേശത്തേക്ക് പോകുന്നു..
നിങ്ങളെ തനിച്ചാക്കി ഞാനും പോകുന്നു..മക്കളുടെ കൂടയല്ലാ....!!!
മക്കള്‍ എനിക്കായി കണ്ടെത്തിയ എന്‍റെ ആ പഴയ വൃദ്ധസദനത്തിലേക്ക്....!!!

കഴിഞ്ഞ രണ്ട്‌ ആഴ്ചയില്‍ ഒരു വര്‍ഷമായി വൃദ്ധസദനത്തിന്‍റെ അനാഥത്വത്തില്‍
നിങ്ങളോട് പറയ
ുവാന്‍ കരുതിവെച്ചതെല്ലാം ഞാന്‍ പറഞ്ഞു.
അവസാനമായി ഒന്നുകൂടെ പറയട്ടെ..
കുറേക്കാലമായി എന്നോട് ഒരുവാക്കും മിണ്ടാതിരുന്നു നമ്മുടെ മക്കള്‍ എന്നോട് ഇന്നലെ പറഞ്ഞു...
"ഞാന്‍ പത്ത് മാസം അവരെ ചുമന്നതിനെക്കാള്‍ ഭാരമാണ് നമ്മുടെ മക്കള്‍ക്ക് ഞാന്‍ ഇപ്പോള്‍" എന്ന്..അതുകൊണ്ട് മക്കള്‍ അടുത്ത ലീവിന് വരുമ്പോള്‍ അമ്മ അച്ഛന് കൂട്ടായി പോകണമെന്ന്...
എല്ലാരും ഉണ്ടായിട്ടും ആരുമില്ലാത്ത ഈ വേദനയില്‍ ഞാനും ആഗ്രഹിക്കുന്നതും അത് തന്നയാണ്..പക്ഷെ
"ഞാന്‍ നിങ്ങള്‍ക്ക് ഒപ്പംവന്നാല്‍ നിങ്ങള്‍ക്ക് ഇരുട്ടില്‍ ഞാന്‍ വെളിച്ചം നല്‍കുന്നത് പോലെ നമ്മുക്കായി വെളിച്ചം നല്‍കാന്‍ ആരാണ് ഉണ്ടാക്കുക...?
മക്കളുടെ അച്ഛന്റെ അസ്തിത്തറയില്‍ വിളക്ക് വച്ചുകൊണ്ട് കണ്ണുനീര്‍ ഒഴുക്കി ആ അമ്മ പറഞ്ഞു...
നാളെമുതല്‍ ഓരോ വൈകുന്നേരവും അമ്മക്ക് സന്തോഷിക്കാന്‍
വൃദ്ധസദനത്തില്‍ മക്കള്‍ പണംകൊടുത്ത് വാങ്ങിതന്ന ആ കൊച്ചുമുറിയുടെ നാല്ചുചുവരുകള്‍ക്കിടയില്‍ അല്പം ജീവവായു കടന്നുവരുന്ന ജനാലപ്പടിയില്‍ ചാരിനിന്ന് മനസ്സില്‍ നിങ്ങള്‍ക്കായി ഈ അസ്തിത്തറയില്‍ ഞാന്‍ വിളക്കുവെക്കും...!!!!
നമ്മളുടെ മക്കളുടെ ആഗ്രഹം പോലെ ഞാന്‍ നിങ്ങള്‍ക്ക് കൂട്ടിനായി എത്തുന്നതുവരെ....!!!

മനസ്സും ശരീരവും പാതിതളര്‍ന്ന് കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ആ അസ്തിത്തറയില്‍ നിന്നും മക്കള്‍ ശമ്പളംകൊടുത്ത്‌ വാങ്ങിതന്ന വൃദ്ധസദനത്തിലെ മക്കളുടെ കൈ പിടിച്ച് വൃദ്ധസദനത്തിലേക്ക് നടന്നുനീങ്ങുമ്പോഴും വളരെ പ്രതീക്ഷയോടെ ആ അമ്മ ചുറ്റുംനോക്കി....
"" അമ്മ കൈ പിടിച്ച് നടത്തിയ മക്കള്‍ അമ്മക്ക് ഒരു കൈതാങ്ങിനായി വരുന്നോ എന്ന്""!!!
ശ്യാം ഷാനവാസ്‌

പുനലൂര്‍

ഇനിയെങ്കിലും ഒന്ന് ഉറങ്ങാന്‍ കഴിഞ്ഞിരുനെങ്കില്‍........,.....


_സമയം രാത്രി 12 മണി കഴിഞ്ഞു.പതിവുപോലെ ഇന്നും വൈകി.കണക്കുകള്‍ കൂട്ടിയും,കുറച്ചും വെട്ടിയും തിരുത്തിയും കൈ കുഴഞ്ഞു...ഒപ്പം മനസ്സും തളര്‍ന്നു..എല്ലാം അവസാനിപ്പിച്ച് അവിടെ ഇവിടെ ആയി കിടന്ന പേപ്പറുകളും ബുക്കുകളും വാരി അടുക്കിപ്പെറുക്കി കണ്ണാടിയും ഊരിവച്ച് ലൈറ്റ് ഓഫ്‌ ചെയ്ത് ഉറങ്ങാന്‍ കിടന്നു...!!

ഉറക്കംവരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കാന്‍ തുടങ്ങിയിട്ട് സമയം ഏറെയായി.എന്നിട്ടും മനസ്സ് ശാന്തമാക്കി 
ഉറങ്ങാന്‍ കഴിഞ്ഞില്ലാ.മനസ്സ് മുഴുവന്‍ ഇന്നലകളെയും,നാളകളെയും കുറിച്ചുള്ള ചിന്തകള്‍ ആയിരുന്നു..എന്നും പതിവുള്ളത് തന്നെയാണ്.എങ്കിലും ഇന്ന് എന്തോ..?സമയം എനിക്കായി കാത്തുനില്‍ക്കാതെ കാലചക്രം തിരിച്ച് വളരെവേഗത്തില്‍ ഓടി കൊണ്ടിരുന്നു...!!!

ഉറങ്ങാതെ ഇങ്ങനെ കിടനിട്ട് എന്തുകാര്യം.വീണ്ടും എഴുനെല്‍ത്ടു.അപ്പോഴും ഒന്നും അറിയാതെ ഭാര്യ സുഖമായി ഉറങ്ങുന്നു.ഇത്ര സുഖമായി എങ്ങനെ ഉറങ്ങാന്‍ കഴിയുന്നു.
ഒരു നിര്‍ഭ്ഗ്യവാന്റെ പുഞ്ചിരിയോടെ മനസ്സില്‍ ചോദിച്ചു..!!!

അടുത്തിരുന്ന സിഗരറ്റ് പാക്കറ്റില്‍ നിന്നും ഒരു സിഗരറ്റ് എടുത്ത് കത്തിച്ച് ജനാലയുടെ അടുത്തേക്ക് നടന്നു.ചില്ലുജാലകങ്ങള്‍ തുറന്ന് പുറത്തേക്കു നോക്കി...നല്ല നിലാവുള്ള രാത്രി..നിലാവും നക്ഷത്രങ്ങളും ഒന്നിച്ചുഎത്താത്തത് കൊണ്ടാകും നക്ഷത്രങ്ങള്‍ ഇല്ലാത്തത്.കൂരിരുള്‍ നിറഞ്ഞ രാത്രിയെ നിലാവ് വിരിച്ച് ആകാശം കാവലിരിക്കുന്നു..!!

ആ നിലാവെളിച്ചത് ആദ്യം കണ്ടത് തന്‍റെ ഔട്ട്‌ ഹൗസ് തന്നെയാണ്.അവിടെയാണ് ഡ്രൈവറുടെ താമസം.ആഴ്ചയില്‍ മാത്രമേ അവന്‍ വീട്ടില്‍ പോകാറുള്ളൂ...തിരക്കുകള്‍ ഉള്ള എന്‍റെ യാത്രയിലെ സഹചാരി..അത് കൊണ്ട് തന്നെ ഒരു ഡ്രൈവര്‍ മാത്രമല്ല നല്ലൊരു സുഹൃത്തിനെപോലെയാണ് അവന്‍..,....അവനും എന്ത് സമാധാനത്തിലും,സന്തോഷത്തിലുമാണ് ഉറങ്ങുന്നത്..!!!

വീണ്ടും കണ്ണുകള്‍ പാഞ്ഞടുത്തത് തന്‍റെ മാളികയുടെ ചുറ്റുമതലുകള്‍ക്കുള്ളില്‍ ഒരു മൂലയില്‍  കാണുന്ന എന്‍റെ തന്നെ ആ കൊച്ചുകുടില്‍ ആയിരുന്നു..അവിടെ ആയിരുന്നു എന്‍റെ ബാല്യകാലം..ഇപ്പോള്‍ അവിടെ വീട്ടിലെ വേലക്കാരിയും കുടുംബവുമാണ് താമസം..രാപകല്‍ ജോലി ചെയ്ത് തളര്‍ന്ന മനസ്സും ശരിരവുമായി ഉറങ്ങുകതന്നെയാകും അവരും...!!!

ദൂരെ നിന്നും തീവണ്ടിയുടെ കൂ കൂ വിളികേള്‍ക്കാം...ഇടയ്ക്ക് ഇടയ്ക്ക് റോഡിലുടെ പായുന്ന വാഹനങ്ങളുടെ ഇരമ്പല്‍ കേള്‍ക്കാം....
മുറിയില്‍ നിന്നും ബാല്‍കണിയുടെ വാതില്‍ തുറന്ന് പുറത്തേക്ക് ഇറങ്ങിനിന്നു..നല്ല തണുത്തു വീശുന്ന കാറ്റ് എന്നെ തഴുകി കൊണ്ടേയിരുന്നു..
അവിടെ നിന്നു നോക്കുമ്പോള്‍ വീടിനു മുന്നിലായി നീളത്തിലും ഉയരത്തിലും തലയുയര്‍ത്തി നില്‍കുന്ന കെട്ടിടങ്ങള്‍ കണ്ടു.പതിവുള്ള കാഴ്ചകള്‍ തന്നെയാണെങ്കിലും ആ നിലാവത്ത് കാണാന്‍ ഒരു പുതിയ ഭംഗി തോന്നി..എങ്കിലും കെട്ടിടങ്ങളുടെ കടമുറികള്‍ക്ക് മുന്നിലായി തലചായ്ച്ചുറങ്ങുന്ന ആ യാചകരെ കണ്ടപ്പോള്‍ അല്പം അസ്സുയ തോന്നി..എന്നെക്കാള്‍ ഭാഗ്യം ചെയ്തവര്‍..,..ചുറ്റുപാടുകള്‍ അറിയാതെ ഇരുളിനെ ഭയക്കാതെ ഉറങ്ങാന്‍ കഴിയുന്നില്ലെ അവര്‍ക്കും...!!!

സിഗരറ്റ് വലിച്ചത് കൊണ്ടാകും തൊണ്ടവരണ്ടുണങ്ങി. ബാല്‍കണിയില്‍ നിന്നും മുറിയില്‍ കയറി വാതില്‍ അടച്ചു.പടിയിറങ്ങി വെള്ളം എടുക്കാന്‍ താഴെനിലയിലേക്ക് നടന്നു.താഴെ നിലയില്‍ എത്തിയപ്പോള്‍ മകന്‍റെ  മുറിയില്‍ ഒന്ന് കണ്ണോടിച്ചു..അവന്‍ വിദ്യര്‍ത്ഥിയാണ്.നല്ലത് പോലെ പഠിക്കും എന്നാണ് അവന്‍റെ അമ്മ പറയാറുള്ളത്..അതുകൊണ്ടാകും പുസ്തകം മുഖത്തുവച്ച് ആസ്വതിച്ചു ഉറങ്ങുന്നത്..!!
അടുത്ത മുറിയില്‍ മകളും മരുമകനും ആണ്..അവരും നല്ല ഉറക്കം തന്നെയാണ്..!!

ഫ്രിജില്‍ നിന്നും ഒരുകുപ്പി വെള്ളവും എടുത്ത് മുകളിലെ മുറിയിലേക്ക് നടന്നു.അപ്പോഴും അസ്വസ്ഥമാക്കി ഒരു ചോദ്യം മനസ്സില്‍ ചോദിച്ചുകൊണ്ടേയിരുന്നു.എല്ലാരും ഉറങ്ങുന്നു സന്തോഷത്തോടെ,സമാധാനത്തോടെ എനിക്ക് മുന്നിലും.എനിക്ക് ചുറ്റിലും..എന്നിട്ടും എനിക്ക് മാത്രം നിദ്രയില്ലാത്ത രാത്രികള്‍ കൂട്ടിന് എത്തുന്നത്..!!!!എന്താണ് എനിക്കും അവര്‍ക്കും ഇടയിലുള്ള അന്തരം....?
ഗ്ലാസില്‍ വെള്ളം ഒഴിച്ച് കുടിച്ച് ജനലരികില്‍ നിന്നും പുറത്തെ നിലാവിനെ നോക്കി വീണ്ടും വീണ്ടും ആ ചോദ്യം ആവര്‍ത്തിച്ചു.അസ്വസ്ഥമായ മനസ്സിനുള്ളില്‍ നിന്നും ആരോ നക്ഷത്രത്തോട് ചോദിച്ചതുപോലെ...അതുവരെ ആ നിലവില്‍ ആകാശത്ത് കാണാതിരുന്ന ഒരു നക്ഷത്രം പറയുന്നത് പോലെ തോന്നി...!അവര്‍ക്കും നിനക്കും ഇടയില്‍ ഒരു അന്തരം മാത്രമേയുള്ളൂ....!!!
""അവര്‍ മനസ്സാക്ഷിയെ വിശ്വസിച്ചു..നീ പണത്തെയും...
അവര്‍ ചുറ്റുപാടുകളെയും ചുറ്റുമുള്ളവരെയും സ്നേഹിച്ചു...
നീ അതില്‍ നിന്നുമുള്ള പണത്തെ സ്നേഹിച്ചു....""""
അത് കേട്ടു മരവിച്ച മനസ്സുമായി മേശപ്പുറത്തിരുന്ന ഉറങ്ങാനുള്ള ഗുളികയും കഴിച്ച് വീണ്ടും കിടന്നു..ഇനിയെങ്കിലും ഒന്ന് ഉറങ്ങാന്‍ കഴിഞ്ഞിരുനെങ്കില്‍.....
അപ്പോഴും ഉറങ്ങാന്‍ വൈകിയ സമയം അത്രയും പണം ഉണ്ടാക്കുനുള്ള വഴി നാളയെ കുറിച്ച് ഓര്‍മ്മപെടുതികൊണ്ടേയിരുന്നു...!!!!!
ശ്യാം ഷാനവാസ്‌
പുനലൂര്‍

ശലഭമായ് ഞാന്‍...........

ശലഭമായ് ഞാന്‍...........!!!!!!!
വര്‍ണ്ണങ്ങള്‍ നിറഞ്ഞ വസന്തവും
ആകാശത്തിന്‍റെ സ്വച്ഛതയും
പുലര്‍ക്കാല വെളിച്ചവും
കണ്ടു പാറിപറന്നിടുമ്പോള്‍
ഒരു പനുനീര്‍പുഷ്പം വിടര്‍ന്നു
പുഞ്ചിരിതൂകി നിന്നിടുന്നു.....

ഒരുചുമ്പനം നല്‍കി
ഒരുതുള്ളി തേന്‍ നുകരാന്‍
കവിതമൂളി പാറിപറന്നു
ചിറകുകളാല്‍ പൂവിനുചുറ്റും....

മുള്ളുകൊള്ളും വേദനപോല്‍
ആരുടയോ കൈകള്‍ എന്‍
ചിറകുകളില്‍ സ്പര്‍ശിച്ചതറിഞ്ഞു....

ശുഷ്കിച്ച ചിറകുകള്‍താങ്ങിടും
ശരീരമാസകലം വേദനപുണര്‍ന്നു....
പിടഞ്ഞു മയങ്ങിയ എന്‍
വേദനയില്‍ സന്തോഷംകൊണ്ടവര്‍...
ഒടുവിലൊരു നിസ്സാഹായ
നോട്ടംനല്‍കി ഉപേക്ഷിച്ചു
മറ്റൊരു സന്തോഷം തേടിയകന്നു....

മയക്കം പിണര്‍ന്നു ഉണര്‍ന്നിടുമ്പോള്‍
തേന്‍നുകരാന്‍ ഞാന്‍ കൊതിച്ച
പനിനീര്‍പുഷ്പദളങ്ങളെയും
കൈതലങ്ങളാല്‍ നുള്ളിനോവിച്ചെടുത്‌
ആരോ മറഞ്ഞിരുന്നു......!!!!
ശ്യാം ഷാനവാസ്‌
പുനലൂര്‍